ഇന്ത്യ ‘ലോകത്തിന്റെ ലബോറട്ടറി’യായി ഉയർന്നു വരണം: കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ

അഹമ്മദാബാദ്: ഗവേഷണം, നവീകരണം, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയുടെ കരുത്തിൽ ഇന്ത്യ “ലോകത്തിന്റെ ഫാർമസി” എന്ന നിലവിലെ സ്വത്വത്തിനപ്പുറം “ലോകത്തിന്റെ ലബോറട്ടറി”യായി ഉയർന്നുവരണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ ആഹ്വാനം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദിൽ (ഐ.ഐ.എം അഹമ്മദാബാദ്) സംഘടിപ്പിച്ച ഹെൽത്ത്‌കെയർ ഉച്ചകോടി 2026-ൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ആരോഗ്യ സംരക്ഷണ മേഖലയിൽ നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തുറന്നിടുന്ന അനന്തമായ സാധ്യതകളെക്കുറിച്ച് മന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. രോഗനിർണ്ണയം, പുതിയ മരുന്നുകളുടെ ഗവേഷണം, ചികിത്സാ സൗകര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കൽ തുടങ്ങിയ മേഖലകളിൽ സാങ്കേതികവിദ്യ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്നും, ഈ രംഗത്ത് കൂടുതൽ മുന്നേറ്റം നടത്താൻ രാജ്യം സജ്ജമാകണമെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *